Sree Narayana Guruvinte Jeevitha Charitram in Malayalam

Early life and education

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:14 pm

Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:
(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)
Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:

(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)



ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:47 pm

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:48 pm

നാണുവിന് ഏകദേശം ൩൦ വയസ്സു പ്രായമുള്ളപ്പോള്‍ പിതാവായ മാടന്‍ ആശാന്‍ പരലോകം പ്രാപിച്ചു. അന്നു പുത്രന്‍ പ്രത്യേക താമസസ്ഥലമൊന്നുമില്ലാതെ പലേടത്തും സഞ്ചരിക്കുകയും, ചുഉരുക്കം ചില വിദ്യാര്‍ത്ഥികളെ അതാതിടത്ത് സംസ്കൃതം പഠിപ്പിച്ചുകൊണ്‍ട് ഒരേകാദ്ധ്യാപകസ്കൂളിലെ ആശാന്‍ എന്ന നിലയില്‍ കഴിയുകയുമായിരുന്നു. പിതാവിനോടുള്ള ഭക്തി അദ്ദേഹത്തെ സ്വന്തം വീടിന്‍റെ സമീപത്തെത്തിച്ചു. വീട്ടില്‍ അദ്ദേഹം താമസിച്ചില്ല; അടുത്തുള്ള ചില പരിചയക്കാരുടെ വസതികളിലാണ് തങ്ങിയത്. അച്ഛന്‍റെ ആസന്ന മരണദിവസങ്ങളില്‍ അദ്ദേഹം അടുത്തുണ്‍ടായിരുന്നു. അച്ഛനാകട്ടെ,തന്‍റെ മകന്‍ അപരിചിതന്‍മാരില്‍നിന്ന് ആഹാരം സ്വീകരിക്കുന്ന ഒരു പരിവ്രാജകനായി മാറിയ കാര്യം മനസ്സിലാക്കുകയും,'പലരുടെയും കൈയ്യില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്ന' സ്വപുത്രന്‍റെ കൈകൊണ്‍ട് തനിക്കു കുറച്ചു കഞ്ഞി കിട്ടണമെന്നു ആവശ്യപ്പെടുകയും ചെയ്തതായി കേള്‍ക്കുന്നുണ്ട്. നാണു പില്ക്കാലത്തു സ്വീകരിക്കാനിരിക്കുന്ന സന്ന്യാസവൃത്തിയോട് പിതാവ് ആ വിധത്തില്‍ ആദരവു പ്രകടിപ്പിക്കുകയും, പിതൃസമ്മതി അതിനു നല്‍കുകയും ചെയ്തതായി കണക്കാക്കാം.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

വിവാഹം:

Postby gopu » Fri Apr 03, 2009 4:49 pm

നാരായണ ഗുരു എപ്പോഴെങ്കിലും വിവാഹം കഴിച്ചിരുന്നോ എന്ന സംഗതമായ ചോദ്യത്തിന് 'ഉവ്വ്' എന്നുവേണം മറുപടിപറയാന്‍. സഞ്ചാരിയായ ഒരു അദ്ധ്യാപകനായി കഴിഞ്ഞിരുന്ന കാലത്ത് ഒരു വിഷവൈദ്യന്‍റെ വീട്ടില്‍ അദ്ദേഹം ചെല്ലുക പതിവായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരിമാരുമ് ചില ബന്ധുക്കളും, അവര്‍ക്കുകൂടി പരിചിതമായിരുന്ന ആ വീട് ചിലപ്പോഴെല്ലാം സന്ദര്‍ശിച്ചിരുന്നു. നാണു ഒരു പരിവ്രാജകനായി പോകാതിരിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി, അദ്ദേഹത്തെക്കൊണ്‍ട് വിവാഹം ചെയ്യിക്കാന്‍ തന്‍റെ ബന്ധുക്കളും വിഷവൈദ്യനും ചേര്‍ന്ന് ഒരു പദ്ധതി ആസൂത്രണം ചെയ്തു. നാണുവിന് ഇതില്‍ പങ്കൊന്നും ഉണ്‍ടായിരുന്നില്ല. സമുദായ സമ്പ്രദായവും അതിനു അനുകൂലമായിരുന്നു. ബന്ധുക്കള്‍, വിശേഷിച്ച് സഹോദരിമാര്‍, ആണ് കാര്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചത്

ബ്രഹ്മചാരിയായി ജീവിക്കണമോ,ഗൃഹസ്ഥനാകണമോ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം അതീതമായി വര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‍റെ സഹജമായ മൌനം, സമ്മതമായിരിക്കാമെന്ന് കരുതി വൈവാഹികത്തിന്‍റെ സാമൂഹ്യമായ ആചാരമെല്ലാം ബന്ധുക്കളാല്‍ത്തന്നെ നിവര്‍ത്തിക്കപ്പെട്ടു. വരനെ സംബന്ധിച്ചിടത്തോളം,അദ്ദേഹം അന്നു മുഴുവനും സ്വാധ്യായനിരതനായിത്തന്നെ കഴിഞ്ഞിരുന്നത് ആ ദിവസത്തെ അപ്രകാരം കൂടുതല്‍ മംഗളകരമാക്കിയിരുന്നതായും കരുതപ്പെടുന്നുണ്‍ട്. 'വൈദ്യന് കുടുംബത്തില്‍ ഒരംഗം വര്‍ദ്ധിച്ചു എന്ന സംതൃപ്തി കിട്ടിയിട്ടുണ്‍ടാവാം' എന്നു, പിന്നീടു തന്‍റെ വിവാഹത്തെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടു ഗുരുതന്നെ പറഞ്ഞിട്ടുണ്‍ട്. വിവാഹത്തിനു മുന്‍പും പിന്‍പും വധുവുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധത്തില്‍ ഏതും വ്യത്യാസമുണ്‍ടായിരുന്നില്ലെന്ന് നേരിട്ടറിവുള്ളവര്‍ പറയുന്നു. ഇങ്ങനെ ലൌകീകമായിട്ടുള്ള കാര്യങ്ങളില്‍ ഏതാണ്ടൊരു പരാങ്മുഖത പ്രകടമായിരുന്നു. അതിനാല്‍ തന്‍റെ വൈവാഹികത്തെയും വിരക്തിയോടുകൂടിയാണ് അദ്ദേഹം വീക്ഷിച്ചിരുന്നത് എന്ന് ഈ വസ്തുതകള്‍ വച്ചു നോക്കുമ്പോള്‍ മനസ്സിലാകും. ഭര്‍ത്താവും ഭാര്യയും തമ്മില്‍ അത്രയും നേര്‍ത്തതും വ്യക്തിനിഷ്ഠമല്ലാത്തതുമായ ബന്ധം ഏറെനാള്‍ നീണ്‍ടുനില്‍ക്കുകയില്ലല്ലോ! ഒരിക്കല്‍ ആ തരുണിക്ക് ഒരു സന്നി വന്നപ്പോള്‍ ആശാന്‍ തന്നെ ഏതോ പച്ചമരുന്ന്നസ്യം ചെയ്തതായി പറയപ്പെടുന്നു. പിന്നൊരിക്കല്‍ അവര്‍ക്ക് ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനു പോകാന്‍ ആഗ്രഹം തോന്നിയപ്പോള്‍ ഒരു യുവാവിനെ തുണ കൂട്ടി പോകുവാന്‍ നാണു ആശാന്‍തന്നെ ഏര്‍പ്പടുചെയ്തുകൊടുത്തതായും അറിയുന്നു. അവര്‍ തമ്മിലുള്ള വൈവാഹികജീവിതത്തെക്കുറിച്ച് ഇതിലധികം വിവരമൊന്നും ആ സ്ഥലത്തുനിന്നു ലഭ്യമല്ല. ആ സ്ത്രീ പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയുണ്‍ടായി. നാണു ആശാനും അവരും തമ്മിലുള്ള വിവാഹത്തില്‍ സന്താനങ്ങളൊന്നും ഉണ്ടായതായി അറിവില്ല. സ്ത്രീ തന്‍റെ തറവാട്ടുവീട്ടില്‍ത്തന്നെ താമസിച്ചു. നാണു ആശാന്‍ വീട്ടില്‍വരാതെ തന്‍റെ അദ്ധ്യാപനവൃത്തി തുടര്‍ന്നുപോകുകയും ചെയ്തു. രണ്‍ടു തുണ്ടം വെളുത്ത തുണി മാത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. ആ കാലത്തെ രീതി അനുസരിച്ച് ഒരോലക്കുടയും കൈയ്യിലുണ്‍ടാകും. ഭക്ഷണത്തിനും മറ്റും എത്രയും ലളിതമായ സമ്പ്രദായമായിരുന്നു അവലംബിച്ചിരുന്നത്. ഒരു പരിവ്രാജകന്‍റെ ജീവിതം അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കെ, ആ ദാമ്പത്യത്തിന്‍റെ കഥ മിക്കവാറും വിസ്മൃതമായിപ്പോയി.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:51 pm

൧൮൭൭-ല്‍ പിതാവു മരിച്ച ശേഷം നാണു ആശാന്‍റെ ജീവിതത്തില്‍ കൂടുതല്‍ തീഷ്ണവും മൌലികവുമായ യൌഗീകജീവിതവും ത്യാഗപരതയും വന്നുചേര്‍ന്നതായി കാണാം. ഒരു മുനിയുടെയും (മൌനാവലംബിയായ ഏകാന്തവാസി),ഒരു പണ്ഡിതന്‍റെയും, ഒരു ഋഷിയുടെയും,ഗുരുവിന്‍റെയും മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം അവലംബിച്ചു. നിശ്ചിതമായ വസതി ഒന്നും ഇല്ലാതെ, ആത്മസംയമനമുള്ള ഒരു ബ്രഹ്മവിത്തായും അദ്ദേഹം മാറി. ഉത്തമപുരുഷ ഏകവചനത്തില്‍ അദ്ദേഹം തന്നെപ്പറ്റി ഒന്നും പറയുമായിരുന്നില്ല. തന്‍റെ ഏറ്റവും ചെറിയ താല്പര്യങ്ങള്‍പോലും ചുറ്റുമുള്ളവരുടെതുമായി ബന്ധപ്പെടുത്തിയേ അവതരിപ്പിക്കൂ. രാത്രി ഭക്ഷണത്തിനുവേണ്‍ടി ഏതൊരു വീട്ടിലും നേരെചെന്നുകയറുക പതിവില്ല. കുടുംബത്തിന്‍റെ ആവശ്യം കഴിഞ്ഞുവരുന്നതു മാത്രമേ ലഭിക്കാവൂ എന്ന ഉദ്ദേശത്തോടുകൂടി, താമസിച്ചേ കയറിച്ചെല്ലൂ. വീട്തുകാര്‍എഴുന്നേല്ക്കുന്നതിനു മുന്‍പു എഴുന്നേറ്റുപോയിട്ടുമുണ്‍ടാവും. ഈ നിലയില്‍ അനേകം വര്‍ഷങ്ങളോളം കന്യാകുമാരിക്കും മംഗലാപുരത്തിനുമിടക്കുള്ള പ്രദേശത്ത്, ഒരു ഗ്രാമക്ഷേത്രത്തില്‍നിന്ന് മറ്റൊന്നിലേക്കായി, ദിവസം മുപ്പതു നാഴികയോളം അദ്ദേഹം നടക്കും. പഴനിയിലേക്കും, മധുരയിലേക്കും,തമിഴ്നാട്ടില്‍ അടുത്തും അകലെയുമുള്ള പല സ്ഥലങ്ങളിലേക്കും അനേകം തവണ ഇങ്ങനെ കാല്‍നടയായി തീര്‍ത്ഥയാത്ര ചെയ്തിട്ടുളളതായി ഗുരു ചില് സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്‍ട്. ഒരു പാത്രവും കൈയില്‍ വടിയുമായി ഇന്‍ഡ്യയിലെങ്ങും കാണാവുന്ന ഭിക്ഷാംദേഹികളെപ്പോലെ അങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍, ആരും തിരിഞ്ഞുനോക്കാത്ത അമ്പലങ്ങളുടെ തിണ്ണയില്‍ അനേകം തവണ ഉറങ്ങിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞിട്ടുണ്‍ട്. ഉടുവസ്ത്രങ്ങള്‍ അഴിച്ചു കൈയില്‍പിടിച്ച് വലിയ പുഴകളും,അഴികളും, കഴുത്തോളം വെള്ളത്തില്‍ ഇറങ്ങി കടന്നിട്ടുമുണ്‍ട്. അങ്ങനെയുള്ല ഒരു തീര്‍ത്ഥാടനത്തിന്‍റെ അവസാനഘട്ടത്തില്‍, കന്യാകുമാരിക്കു നാലു നാഴിക വടക്ക്, താന്‍പലപ്പോഴും പോകാറുള്ള ഒരു കുന്നിന്‍മുകളില്‍, പാറകള്‍ക്കിടയിലുള്ള ഒരു ഗുഹയില്‍ വളരെ ദിവസങ്ങളോളം അദ്ദേഹം ധ്യാനനിമഗ്നനായി കഴിച്ചുകൂട്ടി.

ഭാരതമാതാവിന്‍റെ പാദാംഗുഷ്ഠത്തിനടുത്ത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ഒന്നിച്ചുചേരുന്ന രണ്‍ടു കടലുകളില്‍നിന്നും ഊത്വരുന്ന കാറ്റ് ആ മലയ്ക്ക് 'മരുത്വാന്‍' എന്ന പേര് അന്വര്‍ത്ഥമാക്കി. ഈ നാളുകളത്രയും തന്നെ ആവേശിച്ചിരുന്ന ആദ്ധ്യാത്മികദാഹത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അത്. അവിടെയിരുന്നുകൊണ്‍ട് കഷ്ടപ്പെടുന്ന മനുഷ്യരെക്കുറിച്ച്,പ്രത്യേകിച്ചും വിഭിന്ന സമുദായങ്ങളുടെ സങ്കുചിത സംഘങ്ങളാല്‍ബഹുലവും, ആത്മീയജീവിതത്തിനു കേവലം ബാഹ്യവുമായ കേരളീയജീവിതത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ഓര്‍ത്തിട്ടുണ്‍ടാവാം.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:54 pm

സഞ്ചാരജീവിതം അവസാനിച്ചതിനു ശേഷം തിരുവനന്തപുരത്തുനിന്നും ൧൨ നാഴിക തെക്ക്, നെയ്യാര്‍കുന്നുകള്‍ക്കിടയില്‍, ഒരു നദീതീരത്തു സ്ഥിരതാമസമാകുന്നതിനു മുമ്പുള്ള കാലത്ത്,സാഹിത്യപരവും ആദ്ധ്യാത്മികവുമായ അഭുത്ഥാനത്തിനു യത്നിക്കുന്ന കുറെപ്പേര്‍ സമ്മേളിക്കാറുളള തിരുവനന്തപുരത്തെ ഒരു ഭവനത്തില്‍ അദ്ദേഹം പോകാറുണ്‍ടായിരുന്നു. സമുദ്രത്തില്‍നിന്ന് അധികം അകലെയല്ലാതെ, മണല്‍പ്പരപ്പുകള്‍ക്കും നെല്‍ വയലുകള്‍ക്കും സമീപമുള്ള ഈ വീട്ടില്‍ തിരുവിതാംകൂറിന്‍റെ നാനാഭാഗത്തുനിന്നും, വിവിധ വിചാരശാഖകളുടെ നേതൃത്വം വഹിക്കുന്നവരായ തന്‍റെ പൂര്‍വ്വ സതീ‍ര്‍ത്ഥ്യന്‍മാര്‍ പലരും വന്നു ചേരും. കുഞ്ഞന്‍പിള്ള ചട്ടമ്പിയും അതില്‍ ഉള്‍പെട്ടിരുന്നു. പ്രസിദ്ധകവി കൃഷ്ണന്‍ വദ്യരുടെ ഭവനമായ മുട്ടത്തറയിലെ പെരുന്നെല്ലി വീട്ടില്‍ അങ്ങനെ വന്നുചേര്‍ന്നിരുന്നവരില്‍ നടന്‍മാരും, നാടകകൃത്തുക്കളും, കവികളും നേതാക്കന്‍മാരും ഉള്‍പ്പെട്ടിരുന്നു. അവിടെ രുപം പൂണ്‍ടുവന്ന സംഘത്തിന്‍റെ നേതാവ്, പില്‍ക്കാലത്ത് പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നു പ്രസിദ്ധനായ കുഞ്ഞ‍ന്‍പിള്ള ചട്ടമ്പിയായിരുന്നു. പ്രായം കൊണ്‍ടും ജ്ഞാനം കൊണ്‍ടും അദ്ദേഹമായിരുന്നു കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍. കൃഷ്ണന്‍ വൈദ്യന്‍ എഴുതിയതും അവിതെ അവതരിപ്പിക്കപ്പെട്ടതുമായ ചില നാടകങ്ങള്‍ കാണാന്‍ നാണു ആശാനും പലപ്പോഴും ചെന്നിരുന്നു. കൂട്ടുകാര്‍ക്കു പ്രിയംകരനായ ആ നാടകകൃത്ത് ചില ഭാഗങ്ങള്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് നാണു ആശാനും ചട്ടമ്പി സ്വാമിയും പരസ്പരം കൂട്ടുചേര്‍ന്നും സ്വാധീനിച്ചും ഒരിക്കല്‍കൂടി ഒന്നിച്ചുചേര്‍ന്നു ജീവിക്കാന്‍ ഇടയായത്. സംസ്കൃതത്തിലും മലയാളത്തിലും തത്ത്വചിന്താപരമായും ഭക്തിപരമായും ഉള്ള കൃതികള്‍ എഴുതുവാന്‍ നാണു ആശാനുണ്‍ടായിരുന്ന സാമര്‍ത്ഥ്യം നിമിത്തം അദ്ദേഹത്തിന്‍റെ പേരില്‍ കുഞ്ഞന്‍പിള്ളക്കു പ്രത്യേക താല്‍പര്യം തോന്നിയിരുന്നു. ചട്ടമ്പി സ്വാമിയെ ഒരു ഗുരു എന്ന നിലയില്‍ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു എന്ന് നാരായണഗുരു നവമഞ്ജരി എന്ന തന്‍റെ കൃതിയുടെ ആമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്‍ട്. പിന്നീടുള്ള സഞ്ചാരങ്ങളില്‍ ഇവര്‍ രണ്‍ടുപേരും കൂട്ടാളികളായി. പാരമ്പര്യവഴിക്കു മുന്‍ഗാമിയെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിധേയഭാവം നാണു ആശാന്‍ ചട്ടമ്പി സ്വാമിയുടെ നേരേ കൈക്കൊണ്‍ടു. തിരുവനന്തപുരത്തും അതിന്‍റെ അടുത്ത പ്രദേശത്തുമുള്ള ചില പ്രസിദ്ധവ്യക്തികളെ അവര്‍ ചെന്നു കാണുകയുണ്‍ടായി. അക്കൂട്ടത്തില്‍ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റെസിഡെന്‍റിന്‍റെ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവ് എന്ന ഒരാളും ഉള്‍പ്പെട്ടിരുന്നു. മറ്റൊരാള്‍ തിരുവനന്തപുരം മഹാരാജാസ് കോളെജിലെ തമിഴ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവനായ പ്രഫ.സുന്ദരംപിള്ളയായിരുന്നു. തന്ത്രവും യോഗവുമായി ബന്ധപ്പെട്ട തമിഴ് ഗ്രന്ഥങ്ങളില്‍ അഗാധപാണ്‍ഡിത്യമുണ്‍ടായിരുന്ന തൈക്കാട്ട് അയ്യാവിനോടു നാരായണഗുരുവിനും അതീവഭക്തിയും ബഹുമാനവുമായിരുന്നു. തമിഴില്‍ അഗാധപണ്‍ഡിതനായിരുന്ന സുന്ദരംപിള്ള ഷേക്സ്പിയറിന്‍റെ രീതിയില്‍ അഞ്ചങ്കങ്ങളുള്ള 'മനോന്‍മണീയം' എന്ന ഒരു നാടകം രചിച്ചു. വേദാന്തങ്ങളിലും ശൈവസിദ്ധാന്തങ്ങളിലും പ്രഗത്ഭനായിരുന്ന അദ്ദേഹം ആ വഴിക്കുകൂടി പ്രശസ്തി നേടി.

നാരായണഗുരു പരസ്യമായി സമ്മതിച്ചിട്ടുള്ളതിന്‍വണ്ണം, ഒരു ശരിയായ ഗുരുവിനോടെന്നനിലയില്‍ ചട്ടമ്പിസ്വാമിയോടു അദ്ദേഹത്തിനുണ്‍ടായിരുന്ന ബന്ധം സാമുദായികമത്സരങ്ങള്‍ നിമിത്തം ആ മഹാഗുരുക്കന്‍മാരുടെ വിയോഗത്തിനുശേഷം ഒരു വിവാദവിഷയമായി തീര്‍ന്നിട്ടുണ്‍ട്. എന്നാല്‍ നാണു ആശാന്‍ ചട്ടമ്പിസ്വാമിയെ അങ്ങേയറ്റം ബഹുമാനിക്കുകയും, എത്രയും വിനീതനായിരുന്ന നാണുവില്‍ ചട്ടമ്പിസ്വാമി പ്രത്യേകം താത്പര്യം കൈക്കൊള്ളുകയും ചെയ്തു എന്ന കാര്യം അവിതര്‍ക്കിതമാണ്. മറ്റുള്ളവര്‍ക്കുവേണ്‍ടി സ്വന്തം താത്പര്യങ്ങളെ തൂത്തുകളയുവാന്‍ ഒട്ടും മടിക്കാത്ത ആളായിരുന്നു നാണു. 'ആരായിരുന്നു ഗുരു?'എന്ന വെട്ടിത്തുറന്ന ഒരു ചോദ്യത്തിന് നാരായണഗുരു ഒരിക്കല്‍ 'മനുഷ്യനും ദൈവവും' എന്ന് ഉത്തരം നല്‍കിയതായി കേട്ടിട്ടുണ്ട്. നാരായണഗുരുവും ചട്തമ്പിസ്വാമിയും ഒരുപോലെ അദ്വൈതവാദികളായിര്ഉന്ന്നതിനാലും, അദ്വൈതഭാവനയില്‍ ഗുരുവും ശിഷ്യനും ഏകത്വം കൈക്കൊള്ളുന്നതിനാലും മേല്പ്പറഞ്ഞ ചോദ്യത്തിനു പ്രസക്തിയില്ല. പിതാവും പുത്രനും എന്നപോലെ, ഒരാള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത് മറ്റേയാളില്‍നിന്നാണ്. അതിനാല്‍ ഇത്തരം ചോദ്യം ചോദിക്കുന്നത് രണ്‍ടുപേരുടെയും അന്തസിനു ഹാനികരമാണ്.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:56 pm

൧൮൯൪-ല്‍ ഒരു ശിവക്ഷേത്രം സ്ഥാപിച്ചത് നാരായണഗുരുവിന്‍റെ(ഇക്കാലത്താണ് അദ്ദേഹം ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്) ജീവിതത്തിലെ ഒരു സുപ്രധാനഘട്ടമാണ്. ബ്രാഹ്മണരാണ് ക്ഷേത്രം സ്ഥാപിക്കേണ്‍ടതെന്ന് യാഥസ്ഥിതികന്‍മാര്‍ വാദിച്ചു. പ്രാദേശികവും പാരമ്പര്യബദ്ധവുമായ അത്തരം ചടങ്ങുകള്‍ സന്ന്യാസിയുടെ കൃത്യമല്ലെന്നു ശാസ്ത്രങ്ങളും വിധിച്ചിട്ടുണ്‍ട്. വെള്ളവസ്ത്രം തന്നെയാണു ധരിച്ചിരുന്നതെങ്കിലും,യഥാര്‍ത്ഥത്തില്‍ ഒരു സന്ന്യാസിയുടെ നില ഗുരുവിന് വന്നുചേര്‍ന്നിരുന്നു. അക്കാലത്ത് ഗുരുവിന്‍റെ സ്വാധീനം കാരണം പല തര്‍ക്കങ്ങളും കോടതിക്കുപുറത്തുവച്ചു തീര്‍ന്നുപോയിരുന്നതിനാല്‍ കേസ്സുകള്‍ കുറഞ്ഞതായി ട്രാവന്‍കോര്‍ ലാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്‍ട്. 'ഒരഗാധ സംസ്കൃത പണ്ഡിതന്‍' എന്നാണ് സെന്‍സസ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. അത്യധികം ബഹുമാനിക്കപ്പെടുന്ന ആളും സ്വാധീനമുള്ള നേതാവുമായി ((ജസ്റ്റിസ്) സര്‍.ടി.സദാശിവയ്യര്‍ തന്‍റെ ചില വിധിന്യായങ്ങളില്‍ ഗുരുവിനെ വിശേഷിപ്പിച്ചിരിക്കുന്നു.

പരിതഃസ്ഥിതികള്‍ കല്പ്പിച്ചു നല്‍കിയ ഗുരുത്വത്തിന്‍റെ സ്വാഭവികഫലമായിരുന്നു ശിവക്ഷേത്രം സ്ഥാപിക്കുന്നതിലുള്ള പാരമ്പര്യലംഘനം. ഇന്‍ഡ്യന്‍ വിപ്ലവത്തെയും ബ്രിട്ടിഷ് ഭരണത്തെയും തുടര്‍ന്ന് സാമൂഹ്യസ്ഥിതിഗതികളില്‍ വന്നു ചേര്‍ന്ന പരിണാമവും അതിനു സഹായകമായി. മമ്നോഹരമായ കുന്നുകള്‍ക്കിടയില്‍, മലകളില്‍നിന്നു കുതിച്ചുചാടുന്ന ഒരു നദിയുടെ തീരത്തായിരുന്നു ആ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. നദി ഉത്ഭവസ്ഥലത്തുനിന്നുവിട്ടു സമതലത്തില്‍ പ്രവേശിക്കുന്ന സ്ഥാനത്തുണ്‍ടായിരുന്ന ആ ക്ഷേത്രത്തിന് നദിയുടെ പേരുതന്നെയാണു ലഭിച്ചത്. ക്ഷേത്രസ്ഥാപനദിവസം ഗുരുവിന്‍റെ ആശ്രമത്തില്‍ ആയിരക്കണക്കിനാളുകള്‍ സമ്മേളിച്ചു. പിന്നീട് പല ദശവര്‍ഷങ്ങളായി നടന്നുവന്ന വാര്൬ഷികാഘോഷങ്ങളിലും അനേകം പേര്‍ വന്നു ചേരാറുണ്‍ട്.

൧൯൦൩-ല്‍ ശിവക്ഷേത്രത്തിലെ വാര്‍ഷികാഘോഷസമയത്ത്, ക്ഷേത്രകാര്യങ്ങള്‍ നിര്‍വഹിച്ചുപോന്ന ആദ്യത്തെ കമ്മിറ്റിയെ കേന്ദ്രമാക്കിക്കൊണ്‍ട് ഒരു സംഘടന രെജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഗുരുവുമായി നേരിട്ടു ബന്ധപ്പെട്ട ജനസമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്‍ടി,വിശാലമായ അടിസ്ഥാനത്തില്‍, സാമൂഹ്യവും മതപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പരിപാടികള്‍ക്കുള്ള ഒരു സ്തംഭമായിരുന്നു അത്. ശ്രീനാരായണധര്‍മ്മപരിപാലനയോഗം എന്ന ഇമ്പമുള്ള പേരാണ് അതിനു നല്കപ്പെട്ടത്. തുടക്കത്തില്‍ പത്തിരുപതുപേര്‍ മാത്രമുണ്‍ടായിരുന്ന അതിന്‍റെ അംഗസംഖ്യ പത്തുവര്‍ഷം കൊണ്‍ട് അനേകായിരങ്ങളായി. യോഗത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നേതൃത്വം വഹിച്ചവരുടെ കൂട്ടത്തില്‍ മൈസൂര്‍ സര്‍വ്വീസില്‍ ഉണ്‍ടായിരുന്ന ഡോ.പല്പുവിന്‍റെയും, നാരായണഗുരുവിന്‍റെ ശിഷ്യനും, പിന്‍ഗാമിയെന്നു കരുതപ്പെട്ടിരുന്ന ആളുമായ കുമാരനാശാന്‍റെയും പേരുകള്‍ സ്മരണീയങ്ങളാണ്. പിന്നീട് ക്ഷേത്രസ്ഥാപനം ഒരു പ്രസ്ഥാനമായിത്തീര്‍ന്നു. കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റെയറ്റം വരെ എല്ലായിടങ്ങളില്‍നിന്നും പുതിയ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുവാന്‍ ഗുരു ക്ഷണിക്കപ്പെട്ടു. ജാതിവ്യത്യാസം നിമിത്തം യാഥാസ്ഥിതിക ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിഭാഗക്കാര്‍ക്കു വേണ്‍ടിയായിരുന്നു ഇവ സ്ഥാപിക്കപ്പെട്ടത്. കേരളത്തിന്‍റെ സല്‍പ്പേരിനു കളങ്കം വരുത്തുന്ന ഈ അസമത്വത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഗുരു പരിശ്രമിച്ചിട്ട് പത്തു വര്‍ഷം കഴിഞ്ഞതിനുശേഷം പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തെ തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബരം ഉണ്‍ടായി. സത്യാഗ്രഹം സംബന്ധമായി ൧൯൨൫-ല്‍ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിച്ചു.

അരുവിപ്പുറം ശിവക്ഷേത്രസ്ഥാപനത്തിനുശേഷം ഗുരുവിന്‍റെ ജീവിതത്തിലെ ഒരു പ്രധാന സംഭവം ശാരദാ ക്ഷേത്രം, അഥവാ സരസ്വതീക്ഷേത്രം സ്ഥാപിച്ചതായിരുന്നു. ൧൯൦൪-ല്‍ തന്നെ തിരുവനന്തപുരത്തുനിന്ന് ൨൬ നാഴിക അകലെയുള്ള വര്‍ക്കലയില്‍ ഒരു പുതിയ കേന്ദ്രം അദ്ദേഹം പണിതുണ്‍ടാക്കാന്‍ തുടങ്ങിയിരുന്നു,എന്നാല്‍ ൧൯൧൨-ല്‍മാത്രമാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. അതിനിടക്ക് അദ്ദേഹത്തിന്‍റെ പ്രസ്ഥാനം നാനാ ശാഖകളോടെ വളരുകയും, കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള സമുദ്രതീര ജില്ലകളിലെല്ലാം വ്യാപിക്കുകയും ചെയ്തു. കാലക്രമത്തില്‍ സ്വന്തം പ്രസ്ഥാനത്തില്‍ത്തന്നെ സങ്കുചിത സ്വഭാവങ്ങള്‍ കണ്‍ടുതുടങ്ങിയപ്പോള്‍ സാമൂഹ്യവും മതപരവുമായ മൂല്യങ്ങള്‍ അദ്ദേഹം പാടേ ഉപേക്ഷിക്കുകയും, താന്‍ പഠിപ്പിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്ത അദ്വൈതവേദാന്തസാരത്തെ താത്ത്വികമായി ഗ്രഹിക്കുവാന്‍ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. മറ്റെല്ലാംതന്നെ ആ ലക്ഷ്യം പ്രാപിക്കാനുള്ള സജ്ജീകരണങ്ങളായിട്ടാണ് അദ്ദേഹമ് ഉപദേശിച്ചത്. ഇക്കാര്യത്തില്‍ ഗുരുവിനെ മനസ്സിലാക്കാന്‍ അദ്ദെഹത്തിന്൬റെ അനുയായികലില്‍ ചിലര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹം ആദ്യ പരിസരം വിട്ടുപോരുകയും ൧൯൧൩-ല്‍ ആലുവാപ്പുഴയുടെ തീരത്ത് അദ്വൈതാശ്രമം എന്ന പേരില്‍ ക്ഷേത്രം ഒന്നും ഇല്ലാതെ ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു. ശങ്കരന്‍ കാണിച്ചതും താന്‍തന്നെ പുനര്‍നവീകരണം ചെയ്തു പുനരാവര്‍ത്തിച്ചതുമായ അദ്വൈതസിദ്ധന്തമനുസരിച്ച് ജാതികളേയും മതങ്ങളേയും, തത്ത്വചിന്താസംബന്ധമായ ഭിന്ന മാര്‍ഗ്ഗങ്ങളേയും അദ്ദേഹം സമന്വയിച്ചു ദര്‍ശിച്ചു

ഈ പുതിയ ആശ്രമത്തില്‍വച്ചാണ് ഗുരുവിന്‍റെ ൬൦-ആം പിറന്നാള്‍ ആഘോഷിക്കപ്പെട്ടത്. അഹിംസാനിഷ്ഠമായി, 'ഒരു ജാതി, ഒരു മതം,ഒരു ദൈവം' എന്ന അടിസ്ഥാനത്തില്‍ ഒരു പുതിയ സാഹോദര്യം സൃഷ്ടിക്കുവാനുള്ള പരിപാടിയുടെ പൂര്‍ത്തീകരണവും അതോടുകൂടിയാണുണ്‍ടായത്. ജീവിതകാലത്ത് അദ്ദേഹം അതു പ്രാവര്‍ത്തികമാകുകയും ചെയ്തു. ആലുവായില്‍ വിദ്യാര്‍ത്ഥികള്‍ക്കു താമസിച്ചുപഠിക്കുവാനുള്ള സൌകര്യമുള്ള ഒരു സംസ്കൃതവിദ്യാലയം അദ്ദേഹം സ്ഥാപിച്ചു. ഹിന്ദുക്കളും മുഹമ്മദീയരും കൃസ്ത്യാനികളും ആ വിദ്യാലയത്തില്‍ ഒരുമിച്ചു താമസിച്ചു. ഗുരുതന്നെ പുലര്‍ച്ചക്ക് കുട്ടികളെ സംഘം സംഘമായി പുഴയിലേക്കു കുളിക്കാന്‍ കൊണ്‍ടുപോകുന്നതും, സ്വന്തം കൈകൊണ്‍ട് അവര്‍ക്ക് ആഹാരം നല്കുന്നതും കാണേണ്‍ടകാഴ്ചകളായിരുന്നു. ഇവിടെയും ആത്മിയനവോത്ഥാനത്തിന് സംസ്കൃതം എത്രമാത്രം സുപ്രധാനമാണെന്ന കാര്യം ഗുരുവിന്‍റെ ചില അനുയായികള്‍ക്കു മനസ്സിലാകാതെ വരികയും, അദ്ദേഹം തുടങ്ങിവച്ച ആമൂലമായ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്തു. ൧൯൧൮-ല്‍ ഗുരു സിലോണ്‍ സന്ദര്‍ശിച്ച് അവിടെ ഒരു കേന്ദ്രം ഏര്‍പ്പെടുത്തി. ൧൯൨൩-ലാണ് വീണ്‍ടും അദ്ദേഹം സിലോണില്‍ പോയത്. അതിനിടയില്‍ ഗുരുവില്‍നിന്നും പ്രചോദനമുള്‍ക്കൊണ്‍ട് ഗുരുവിന്‍റെ ഒരു ശിഷ്യനായ കെ.അയ്യപ്പന്‍ രൂപീകരിച്ച സഹോദരസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ആലുവായില്‍വച്ച് ഒരു സഹോദരസമ്മേളനം നടക്കുകയുണ്‍ടായി. ഭിന്നഭാഷക്കാരും ഭിന്നസമൂഹങ്ങളും ഭക്ഷണത്തിലോ വിവാഹത്തിലോ ജാതി ഗണീക്കേണ്‍ടതില്ലെന്ന് പറയുന്ന ഒരു പ്രഖ്യാപനം ഈ അവസരത്തില്‍ ഗുരു പുറപ്പെടുവിച്ചു. ൧൯൨൪-ല്‍ വിവിധ മതങ്ങളുടെ അനുയായികളെ ഒന്നിച്ചു കൊണ്‍ടുവരുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു. ആലുവാ മണല്‍പ്പുറത്തു അതിനായി നടത്തിയ ഒരു സമ്മേളനത്തില്‍ ഗുരു തന്നെയാണു അദ്ധ്യക്ഷനായിരുന്നത്. മറ്റു പ്രമുഖവ്യക്തികളും അതില്‍ സംബന്ധിച്ചിരുന്നു. ൧൯൨൫-ല്‍ അദ്ദേഹം നീലഗിരിയില്‍ പോയി, തന്‍റെ ഒരു ശിഷ്യന്‍ അവിടെ സ്ഥാപിക്കാന്‍പോകുന്ന ഗുരുകുലത്തിന്‍റെ സ്ഥലം സന്ദര്‍ശിച്ച് അനുഗ്രഹിച്ചു. ദീര്‍ഘിച്ചുനിന്ന രോഗത്തെ തുട‍ര്‍ന്ന് ൧൯൨൮-ല്‍ ഗുരു ഇഹലോകവാസം വെടിഞ്ഞു. മൂത്രാശയഗ്രന്ഥിയെ സംബന്ധിച്ച രോഗത്തിനു ചികത്സിക്കാന്‍ പാലക്കാട്ടുനിന്ന് മദിരാശി വരെ പോവുകയും, നാട്ടുവൈദ്യത്തിലും പാശ്ചാത്യ ചികിത്സാരീതിയിലും ഏറ്റവും വൈദഗ്ധ്യം നേടിയവര്‍ അദ്ദേഹത്തെ ചികിത്സിക്കുകയും ചെയ്തിരുന്നു.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia

Sree Narayana Guruvinte Jeevitha Charitram in Malayalam

Postby gopu » Fri Apr 03, 2009 4:59 pm

നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന കാലം തൊട്ട്, ജനിച്ച സംസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ജന്മദിനം പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും, ഇന്‍ഡ്യാ ഗവണ്മെന്‍റ് അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സ്മാരക സ്റ്റാമ്പ് ഇറക്കുകയും ചെയ്ത സമയം വരെയും, ഇന്‍ഡ്യാചരിത്രത്തില്‍- രാഷ്ട്രീയത്തിലായാലും, സാമ്പത്തികവിധാനത്തിലായാലും, സാമൂഹ്യ-വിദ്യാഭ്യാസ-മത കാര്യങ്ങളിലായാലും, വിനീതനും ശാന്തപ്രകൃതൈയുമായ ആ മനുഷ്യന്‍റെ സ്വാധീനം പലവിധത്തിലും വന്നു ചേര്‍ന്നിട്ടുണ്‍ട്. ഇക്കാര്യങ്ങളിലെല്ലാം അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.എങ്കിലും ജീവിതാദര്‍ശങ്ങളുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും ഒരു എളിയ പ്രതിനിധിയായി വര്‍ത്തിക്കുകയാണ് എപ്പോഴും അദ്ദേഹം ചെയ്തിട്ടുള്ളത്. ഇതു അദ്ദേഹത്തിനു തന്നെ വ്യക്തമായിരുന്നു. ഗുരു എന്നു സ്വയം വിശേഷിപ്പിക്കുകയും, മാനവ ഐക്യത്തെ സംബന്ധിച്ച ധീരമായ സന്ദേശം അചഞ്ചലസ്വരത്തില്‍ അദ്ദേഹം പുറപ്പെടുവിക്കുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ചതുപോലെ, സ്വന്തം സ്വാധീനം കൊണ്‍ട് ജനങ്ങള്‍ തമ്മിലുള്ള കോടതിക്കേസുകള്‍ കൂടാതെകഴിക്കാന്‍ സഹായിക്കുന്ന ഒരു മഹാപണ്ഡിതനെന്നു വിശേഷിപ്പിക്കപ്പെട്ടതിനുശേഷം, അതിനെക്കാള്‍ സാരഗര്‍ഭമായ ഒരഭിപ്രായപ്രകടനം ഗുരുവിനെക്കുറിച്ചുണ്‍ടായത് റൊമെയ്ന്‍ റൊലാങ് എന്ന മഹാനില്‍ നിന്നായിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി:

"തെക്കെ ഇന്‍ഡ്യാക്കാരുടെ ജീവിതത്തില്‍ ആദ്ധ്യാത്മികമായി ഉണ്‍ടായിട്ടുള്ള പുതിയ പ്രവണതകളെപ്പറ്റിയൊന്നും ഗ്ലസ്നാപ് പറഞ്ഞുകാണുന്നില്ല.വ തികച്ചും ശ്രദ്ധേയങ്ങളാവുകയാല്‍ നിസ്സാരങ്ങളായി തള്ളിക്കളയുവാന്‍ പാടില്ല. അതിനു ഉത്തമോദാഹരണങ്ങളാണ് കഴിഞ്ഞ നാല്പതു വര്‍ഷമായി തിരുവിതാംകൂര്‍ രാജ്യത്ത് ഏകദേശം ഇരുപത് ലക്ഷം ജനങ്ങളില്‍ ആദ്ധ്യാത്മികമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ ശ്രീനാരായണഗുരുവിന്‍റെ ശ്രേയസ്കരമായ തപശ്ചര്യകളും നിഷ്കാമമായ കര്‍മ്മപരിപാടികളും. ശങ്കരാചാര്യരുടെ തത്ത്വചിന്തയോട് ഉത്കടമായി ബന്ധപ്പെട്ട അദ്ദെഹത്തിന്‍റെ ദാര്‍ശനികവീക്ഷണങ്ങള്‍ ബംഗാളിലെ മിസ്റ്റിക്കുകളുടെ വൈകാരികപ്രധാനമായ ഗൂഢാവബോധ സമ്പ്രദായങ്ങളില്‍നിന്നു തികച്ചും ഭിന്നമാണ്. അവരുടെ വികാരനിര്‍ഭരമായ ഭക്തിപ്രചുരിമയില്‍ അദ്ദേഹത്തിനു പറയത്തക്ക വിശ്വാസം തോന്നിയിരുന്നില്ല. ഗുരുവിനെ കര്‍മ്മകുശലനായ ജ്ഞാനി എന്നു വിളിക്കുന്നതില്‍തെറ്റുണ്‍ടാവാനിടയില്ല. ആദ്ധ്യാത്മികമായ പരിപക്വതയാ‍ര്‍ന്ന ആ ധിഷണാശാലിക്ക് ജനതതിയുടെ സാമൂഹികമായ ആവശ്യങ്ങളെ സൂക്ഷ്മമായറിഞ്ഞ് അതിനനുഗുണമായി ജീവിക്കുവാനുള്ള യാഥാര്‍ത്ഥ്യബോധം അന്യാദൃശമായിരുന്നു. തെക്കേഇന്‍ഡ്യയിലെ അധഃകൃതരായ മനുഷ്യകോടികളുടെ സര്‍വ്വതോന്‍മുഖമായ ഉന്നമനത്തിനു തികച്ചും കാരണക്കാരനായ അദ്ദേഹത്തിന്‍റെ പല കര്‍മ്മപരിപാടികളും മഹാത്മാഗാന്ധിയുടെതുമായി സാധര്‍മ്മ്യമുള്ളതോ സംബന്ധമുള്ളതോ ആയിരുന്നു."...

അടുത്ത കാലത്തുപോലും നാരായണഗുരുവിന്‍റെ പേരില്‍ പുറത്തിറക്കപ്പെട്ട ഒരു സ്മാരകഗ്രന്ഥത്തില്‍,'സുപ്രസിദ്ധനായ ഒരു സാമൂഹ്യപരിഷ്കര്‍ത്താവ്' എന്നു ദോ.രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചിട്തുള്ലതിനെ അപേക്ഷിച്ച് കൂടുതല്‍ നീതിയുക്തമാണ് മേല്‍ ഉദ്ധരിച്ച വിലയിരുത്തല്‍. മുന്‍വിധികളൊന്നുമില്ലെങ്കില്‍, ഗുരു കാണുന്നതുപോലെ തന്നെ കാണാന്‍ ശിഷ്യനു കഴിയും. ഗുരുതന്നെ അവകാശപ്പെട്ടു എന്നു കരുതാവുന്ന കേവലമായ ഗുരുത്വത്തിന്, അദ്ദേഹത്തിന്‍റെ പില്‍ക്കാല അനുയായികളില്‍ മുമ്പന്‍മാര്‍പോലും വില കുറയ്ക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ ഈ അവകാശവാദം പ്രാഥമികമാണ്. ഒരു മില്ലിനെ അതിന്‍റെ ഉപോല്‍പ്പന്നത്തിന്‍റെ പേരു പറഞ്ഞു വിശദീകരിക്കുന്നത് ബാലിശമാണല്ലോ? ഗുരുവിന്‍റെ കാല്‍പ്പാടുകളെത്തുടര്‍ന്ന് വമ്പിച്ച സാമൂഹ്യവിപ്ലവങ്ങള്‍ ഉണ്‍ടായി എന്നത് പരമാര്‍ത്ഥമത്രേ. എന്നുവച്ചു ഗുരുവിനെ കേവലം ഒരു സാമൂഹ്യപരിഷ്കര്‍ത്താവ് എന്നു വിവരിച്ചു തള്ളുന്നത് അന്യായമാണ്. ശങ്കരന്‍ അദ്ദേഹത്തിന്‍റെ എല്ലാ ഭാഷ്യങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതുപോലെ,ഗുരു എന്നാല്‍ പ്രഥമമായും ജ്ഞാനിയാണ്.ഗുരുവിന്‍റെ ഉപദേശങ്ങളെ ആന്തരികമായി വൈരുദ്ധ്യമില്ലാത്ത കര്‍മ്മങ്ങള്‍ പിന്‍തുടരുക സ്വാഭാവികമാണ്. അങ്ങനെ മഹാനായ ശങ്കരന്‍റെ ജീവിതകാലം കഴിഞ്ഞു പതിനെട്ടു ശതാബ്ദത്തിനിപ്പുറമാണ് ജീവിച്ചതെങ്കിലും, നാരായണഗുരു പ്രഥമമായും പ്രധാനമായും ശങ്കരന്൬റെ കാല്൬പ്പാടുകളെത്തന്നെ അനുവര്‍ത്തിച്ച ആളായിരുന്നു. കാലടിയും ആലുവയും ഒരേ നദിയുടെ തീരത്ത് ൧ ൨ നാഴിക വിട്ടു കിടക്കുന്ന സ്ഥലങ്ങളാണല്ലോ. ഇന്‍ഡ്യയിലെ ജാതിവ്യത്യാസത്തെ കണിശമായും തിരസ്ക്കരിച്ച നാരായണഗുരു,ശങ്കരന്‍ ഇളവില്ലാതെ നിലകൊണ്‍ട അദ്വൈതത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ചെയ്തതും. നാരായണഗുരു തന്‍റെ വചനങ്ങളിലൂടെയും കൃതികളിലൂടെയും നല്കിയിട്ടുള്ള സന്ദേശങ്ങളില്‍ അടങ്ങിയ ചൈതന്യവത്തായ സാര്‍വ്വലൌകികസ്വഭാവത്തിനു കിടനില്ക്കുന്നതൊന്നുംതന്നെ അടുത്ത കാലത്ത് ഉണ്‍ടായിട്ടില്ല. അഭിനവശങ്കരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. തമിഴിലും സംസ്കൃതത്തിലും അധികപങ്കും മലയാളത്തിലുമുള്ള അദ്ദേഹത്തിന്‍റെ കൃതികള്‍ ഇതിന് ഉത്തമോദാഹരണങ്ങളാണ്.
Thanks
Gopu

gopu@gurudevan.info

"ഇല്ല ജാതിയിലൊന്നുണ്ടോ, വല്ലതും ഭേദമോര്‍ക്കുകില്‍, ചൊല്ലേറും വ്യക്തിഭാഗത്തി-, ലല്ലോ ഭേദമിരുന്നിടൂ."
--------- ശ്രീനാരായണഗുരു---------


Malayalam Fun|SreeNarayanaGuru|AMIE Study
User avatar
gopu
Site Advisor
 
Posts: 617
Joined: Thu Oct 23, 2008 2:50 pm
Location: Cyberjaya,Malasyia


Return to Early life and education

Who is online

Users browsing this forum: No registered users and 0 guests